വര്‍ണ വിവേചനം എന്നവാക്കിന് ഇന്ന്‍ എന്തുമാത്രം പ്രസകതിയുണ്ട് .ജീവിത വീക്ഷണങ്ങള്‍ ചികഞ്ഞെടുത്ത ഇന്ത്യന്‍ തലമുറകള്‍ക്ക് ഇന്നും വര്‍ണവിവേചനം അപ്രാപ്ര്യമായ ഒന്നോ ?
എഴുത്ത് പോകുന്നത് ഒരു സിനിമയിലെക്കാണ്...... സൗത്ത് ഇന്ത്യ ....സംസ്കാരത്തിലും , സ്വഭാവത്തിലും വിശുദ്ധിയും , സ്നേഹവും നല്‍കുന്ന ഇന്ത്യുടെ അടിഭാഗം .ഇവിടെ നമുടെ അടുത്തുനിന്ന്...അതായത് തമിഴ്നാട്ടില്‍ നിന്നും കുറച്ചുനാളുകള്‍ക്ക് മുന്നേ ഇന്ത്യന്‍ സിനിമയുടെ വിസ്മത്താളുകളില്‍ കുറിചിടാവുന്ന ഒരു സിനിമയിറങ്ങി .പ്ലാറ്റ്ഫോമില്‍ കിടന്നുറങ്ങുന്നവന്‍റെ വിശപ്പിന്‍റെ.....പ്രണയത്തിന്‍റെ....ഒപ്പം അവഗണനയുടെ സിനിമ
"വഴക്ക് ഏന്‍ 18 / 19 "....ബാലാജി ശക്തിവേല്‍ എന്ന നാല്‍പ്പത്തി എട്ടു വയസ്സുകാരന്‍ ഇന്ത്യന്‍ യുവത്വം കണ്ടു പഠിക്കാന്‍ വേണ്ടി എടുത്ത സിനിമ .ഒടുക്കം ഏറ്റവും നല്ല സിനിമ എന്ന ലേബിള്‍ സ്വന്തമാക്കി ഈ സിനിമ "ഓസ്കാര്‍ നോമിനഷന്നു ഇന്ത്യയില്‍ നിന്നു പോവാന്‍ സാധ്യതയുള്ള ചുരുക്കം സിനിമകളില്‍ ഒന്നായി "...എന്നിട്ടോ ?....മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയി എന്നു പറഞ്ഞപോലെ ആ അവസരം "ബര്‍ഫി' എന്ന വെളുത്ത വര്‍ഗ്ഗ സിനിമ കൊണ്ട് പോയി .....
വഴക്ക് എന്‍ 18/19 - ആജന്മാനാപ്ലാറ്റ്ഫോം ജീവിതം ജീവിക്കേണ്ടിവന്നവന്‍ നായകനായ
കഥ ,ഫ്രെയിമില്‍ പുതു മുഖങ്ങള്‍ മാത്രം.ബാലാജി ശക്തിവേല്‍ എന്ന സംവിധായകന്‍ ക്യാമറയ്ക്ക് മുന്നില്‍ ഇന്നും എന്നും നിര്‍ത്തിയത് പച്ചയായ മനുഷ്യന്‍റെ ജീവിതക്കാഴ്ചകള്‍ മാത്രം. കൃഷിയിടം പണയംവെയ്കേണ്ടി വന്ന കര്‍ഷകനായ അച്ഛനെ നോക്കി ബ്ലേഡ്കാരന്‍ സ്ഥിരമായി വരാറുള്ള 'വേലുവിന്‍റെ ' വീട് .അവിടെ നിന്നും അച്ഛന്‍റെ കടം ചെറുപ്രായത്തില്‍ കയ്യിലേന്തിയ വേലു . മുറുക്ക് ചുറ്റാന്‍ അടിമകളെ പോലെ ജോലിഎടുക്കുനവരുടെ കൂടെ അവന്‍ വളര്‍ന്നു ..വലുതായി .പക്ഷെ ഒരുനാള്‍ സ്വന്തം രക്ഷിതാക്കളുടെ മരണവിവരം അവന്‍ അറിയുനത് മൂന്നു മാസങ്ങള്‍ക്ക് ശേഷം .
സ്വാഭാവിക പ്രതികരങ്ങള്‍ക്ക് ശേഷം ചെന്നൈ നഗരത്തിലെ പ്ലാറ്റ്ഫോമില്‍ , സമൂഹം തെറ്റുകാര്‍ എന്ന് വിധിച്ച ഒരു വേശ്യയുടെ കയ്കൊണ്ട് അവന്‍ വിശപ് മാറ്റുന്നു . ആ നഗരത്തിലെ ഒരു തട്ടുകടയില്‍ വേലു ജീവിതം കേട്ടിപ്പോക്കുന്നതാണ് സിനിമയുടെ തുടക്കം .
തട്ടുകടയിലെ നായകനെ പ്രണയിക്കാന്‍ ഒരു ജ്യോതിയും എത്തി . വലിയ ഫ്ലാറ്റില്‍ , ഉയരങ്ങളില്‍ ജീവിക്കുന്നവന്‍റെ വിഴുപ്പലക്കാന്‍ ജീവിതം തീര്‍തവള്‍., തീര്‍ത്തും അവഗണിക്കപെടാവുന്ന ജീവിതങ്ങള്‍ ക്യാമറയ്ക്ക് മുന്നില്‍ പച്ചയ്യായി അവതരിപ്പിക്കുമ്പോള്‍ ഒരു പക്ഷെ ജീവിത ഗന്ധിയുടെ ചില സുഗന്ധങ്ങള്‍ നമ്മള്‍ അറിയാതെ ഈ സിനിമയില്‍ അലിഞ്ഞു ചേരുന്നതായി തോന്നി.
ദരിദ്രന്‍ എന്ന വിശേഷണത്തില്‍ നിന്നും സിനിമയെ അകറ്റി നിര്‍ത്താന്‍ നഗരജീവിതത്തിന്‍റെ മറ്റൊരു വശത്ത് ദിനേശും , ആരതിയും കഥാപാത്രങ്ങള്‍ആയി എത്തുന്നു. ദിനേശ് ആണ് കഥയിലെ വില്ലന്‍.
വില്ലനെ സിനിമയില്‍ കാണിക്കുന്ന ആദ്യ ഷോട്ട് ഒരു കെട്ടിടത്തിന്‍റെ മുകളില്‍ നിന്നാണ് .കഴുകന്‍റെ കണ്ണുള്ള വില്ലന്‍റെ കാഴ്ച്ചയെ ടോപ് ഷോട്ടില്‍ പകര്‍ത്തിക്കൊണ്ട് ബാലാജി ശക്തിവേല്‍ കാഴ്ചക്കാരന്‍റെ ക്യ്യടിനെടുന്ന കാഴ്ചയാണ് പിന്നെ കണ്ടത്.
കഥയുടെ തുഅടക്കവും ഒടുക്കവും എവിടെ പറയുന്നില്ല.പക്ഷെ ചില ഷോട്ടുകള്‍ മനസ്സിനെ വല്ലാതെ പിടിച്ചു കുലുക്കി .അഗതികള്‍ക്ക് ആരും ഇല്ല എന്ന ആശയവും , ഇന്‍സ്പെക്ടര്‍ കുമാരവേല്‍ എന്ന കഥാപാത്രവും തിമയുടെ ലോകത്തെ സൂപ്പര്‍ സ്റ്റാറുകള്‍ തന്നെ.
അച്ഛനും അമ്മയും ഇല്ലാതെ തെരുവിന്‍റെ മകന്‍ ആയി വളരുന്ന വേലു ഒരു പക്ഷെ ഒരു ക്രിമിനല്‍ ആവാന്‍ ഉള്ള സാധ്യത ഉള്ളപ്പോഴും , അംബര ച്ചുംബികളില്‍ നടക്കുന്ന വ്യതി വ്യാപാരങ്ങളും , ആ കൊട്ടാരങ്ങളില്‍ താമസിക്കുന്നവരുടെ പൈശാചിക ക്രീടകളും തുറന്നുകാട്ടാന്‍ സംവിധായകനായി.
ഇന്ത്യ എന്ന രാജ്യത്തില്‍ നമ്മള്‍ എന്നും ശാപമായി കാണുന്ന ചേരികളില്‍ താമസിക്കുന്ന എത്രയോ പേര്‍ വലിയ ജീവിതം നയിക്കുനവരെക്കാളും ആത്മാഭിമാനം ഉള്ളവര്‍ ആണ് എന്ന് ഉട്ടിയുറപ്പിക്കുന്നു ബാലാജി ശക്തിവേല്‍ .
സിനിമയുടെ ഓരോ ഷോട്ടും തീരെ ഫൊഴ്സ്ഡ് അല്ലാത്ത ക്രിയേറ്റിവ് ഷോട്ടുകള്‍ മാത്രം ഉള്ള സിനിമയില്‍
വിജയ് മില്‍ട്ടന്‍ എന്ന ചായാഗ്രാഹകന്‍ ഈ സിനിമയുടെ തന്നെ മുതല്‍ കൂട്ടാണ്.
വിസ്മയത്തിന്‍റെ സ്വപ്നാടന കഥകള്‍ക്ക് സ്റ്റോപ്പ് ബട്ടണ്‍ അമര്‍ത്തികൊണ്ടാണ് വഴക്ക് എന്‍ എന്ന സിനിമ സ്ക്രീനിലേക്ക് എത്തുന്നത്.
ഓസ്കാര്‍ അവാര്‍ഡിന് ഇന്ത്യയില്‍ നിന്ന് പരിഗണിക്ക പെടേണ്ട സിനിമകളില്‍ ആദ്യം ലിസ്റ്റില്‍ വന്ന ഈ സിനിമ പിന്നീടു വളരെ മനോഹരമായ കഥകള്‍ പറഞ്ഞ് തഴഞ്ഞു. അവസാനം ഓസ്കാര്‍ അവാര്‍ഡില്‍ മികച്ച വിദേശ ചിത്രത്തിനു തിരഞ്ഞെടുത്ത സിനിമ ഇതാണ് എന്നറിയില്ലേ "ബര്‍ഫി"
രണ്ബീര്‍ കപൂറും , പ്രിയങ്കാ ചോപ്രയും വിഡ്ഢി വേഷങ്ങള്‍ കെട്ടി ആടിയ സിനിമ .വെളുത്തവന്‍റെ സിനിമയെ പൊക്കി കൊണ്ടുവരാന്‍ ഉള്ള ഉത്തരേന്ത്യന്‍ ലോബിയുടെ കള്ളകളി .
സിനിമയുടെ ആധ്യമോടുക്കം മുതല്‍ മുഴച്ചു നില്‍ക്കുന്ന കഥാപാത്രങ്ങള്‍, ഇവിടെ വിനയന്‍ അന്തനായ നായകനും ഉമയായ നായികയെയും വെച്ച് പടമെടുത്താല്‍ പുച്ചിച്ചു തള്ളുന്ന നമ്മുടെ മലയാളി പ്രേക്ഷകര്‍ ഇവിടെ ബര്‍ഫി കണ്ടു മഹത്തായ റിവ്യുകള്‍ എഴുതി , രണ്ബീര്‍ കപൂര്‍ എന്ന ചോക്കളെറ്റു ബോയി ആടിതമര്‍ത്ത ബര്‍ഫി "കമല്‍ഹാസന്‍" പണ്ട് ചെയ്ത പല കഥാപാത്രങ്ങളെയും ഓര്‍മിപ്പിച്ചു ". ഉമയായ ബര്‍ഫി ചാര്‍ളി ചാപ്പ്ളിനെ അപ്പാടെ അനുകരിച്ചതാണു എന്ന് മനസിലാക്കാന്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യു ട്ടില്‍ പോയി ബിരുതം എടുക്കേണ്ട ആവശ്യമൊന്നുമില്ല. കഥാപാത്രങ്ങള്‍ ചെയ്ത നടനും നടിയും ആക്ഷേപിക്കുകയല്ല, പക്ഷെ പാവപ്പെട്ടവന്‍റെ വികാരങ്ങള്‍ തൂലിക തുമ്പില്‍ ആക്കിയ കഥകളും കഥാപാത്രങ്ങളും , മഴവെള്ളത്തില്‍ കലക്കിയ പഞ്ചസാര പോലെ ആക്കിയ അമര്‍ഷമാണ് .
ബര്‍ഫിയില്‍ പ്രിയങ്കാ ചോപ്രയും രണ്ബീര്‍ കപൂറും ചെയ്ത കഥപാത്രങ്ങള്‍ കുറ്റമറ്റത് തന്നെ , പക്ഷെ പല സിനിമകളുടെ കട്ട് കോപ്പി ഫ്രെയിം സിനിമയെ ഓസ്കാറിനു പറഞ്ഞയക്കാന്‍ ഉള്ള ധൈര്യം ആര്‍ക്കു എവിടുന്നു കിട്ടി .
വലിയ ചര്‍ച്ചകള്‍ ഒന്നും ഫേസ് ബുക്കിലും , മറ്റു ഓണ്‍ലൈന്‍ മീഡിയകളിലും ഒന്നും കണ്ടില്ല. അല്ലെങ്കിലും ഈ നാട്ടില്‍ കംബ്യുട്ടര്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇവിടെ പ്ലാറ്റ്ഫോം കഥകള്‍ കേള്‍ക്കാനും കാണാനും ഉള്ള താല്‍പ്പര്യങ്ങള്‍ എവിടെ.ഓണ്‍ലൈന്‍ മീഡിയ സ്റ്റാര്‍ ആയ രണ്ബീര്‍ കപൂറിന്‍റെ ബര്‍ഫിയെ തള്ളി പറയാന്‍ ആര്‍ക്കും തപ്പര്യം ഉണ്ടാവില്ല .......
എനിക്ക് പറയാതെയിരിക്കാന്‍ ആവില്ല, കാരണം ഞാന്‍ കണ്ടതും കേട്ടതും ഇ കഥകള്‍ ആണ് , എന്‍റെ ലോകത്ത് ഒരിക്കല്‍ ഒരു നേരത്തെ അന്നത്തിനു വകയില്ലാത്തവര്‍ ഒരുപാട് ഉണ്ടായിരുന്നു, അന്നും ഇന്നും ഉറക്കത്തിലെ എവിടെയൊക്കെയോ അവര്‍ എന്‍റെ മുന്നില്‍ നാടകം കളിച്ചു കൊണ്ടിരുന്നു ..പിന്നീടു ഞാന്‍ ആ നാടകത്തെ ഒമാനപെരിട്ടുവിളിച്ചു 'സ്വപ്നം' എന്ന്. അങ്ങനെ ഞാന്‍ കണ്ട സ്വപ്നങ്ങളില്‍ എവിടെയോ ഈ വേലുവും , ജോതിയും , മുത്ത് സ്വാമിയും ഒക്കെയുണ്ടായിരുന്നു. എന്‍റെ കഥ (ഒരു പക്ഷെ ശരാശരി ഇന്ത്യക്കാരന്‍റെ കഥ )അത് എവിടെയും എത്താതെ പോകുന്ന വേദന മനസില്‍ ബാക്കിയാണ് . ഇവിടെ ഇനിയും ബാലാജി ശക്തിവേല്‍ ജീവനോടെയുണ്ട് ...സമ്പന്നന്‍ കരുതിവെച്ച നെല്‍മണികള്‍ കാര്‍ന്നു തിന്നുന്ന ദാരിദ്രം വിവരിക്കാന്‍ , അല്ലെങ്കില്‍ സാധാരണക്കാരന്‍റെ ജീവിതം കാണിക്കാന്‍,...... ഓസ്കാറിനും അപ്പുറം ജീവിതം ഉണ്ട് ഭായി .....
.സമ്പന്നന്‍ കരുതിവെച്ച നെല്‍മണികള്‍ കാര്‍ന്നു തിന്നുന്ന ദാരിദ്രം വിവരിക്കാന്‍ , അല്ലെങ്കില്‍ സാധാരണക്കാരന്‍റെ ജീവിതം കാണിക്കാന്‍,...... ഓസ്കാറിനും അപ്പുറം ജീവിതം ഉണ്ട് ഭായി .....
ReplyDelete